Tuesday, January 27, 2015

ഓർമ്മപ്പെടുത്തലുകൾ..

കൊഴിയുന്ന ഓരോ ഇലയും
പറന്നകലുന്ന ഓരോ നിമിഷവും
മരിച്ചു വീഴുന്ന ഓരോ പകലും
ജിഹ്വാന്ധരങ്ങളിൽ നിന്നും ഉതിർന്നു  വീഴുന്ന ഓരോ വാക്കും
ഓർമ്മപ്പെടുത്തലുകളാണ് 
മനുഷ്യൻ എത്ര നിസ്സാരനാണെന്നതിന്റെ..
നമ്മുടെ കഴിവില്ലായ്മയുടെ..

അഹന്തയുടെ നെറുകയിൽ അടിക്കപ്പെടുന്ന ആണികൾ..
കാലവും കോലവും മാറി
രൂപാന്ദരം സംഭവിക്കുമ്പോൾ നാം ആ നിസ്സഹായത ഓർത്തെടുക്കുന്നു..
യൗവനത്തിന്റെ തുടിപ്പിൽ
പണം തേടിയുള്ള പാച്ചിലിൽ
എന്തും വിലയ്ക്ക് വാങ്ങാം എന്ന ധാർഷ്ട്യത്തിൽ
നാം പലതും മറക്കും..
കണ്ടില്ലെന്നു നടിക്കും..

ജടയിൽ വീഴുന്ന വെള്ളിരേഖകൾ ചായം മുക്കി മറയ്ക്കും..
ചുളിവുകളിൽ ലേപനങ്ങൾ പുരട്ടും
ചുറ്റുമുള്ളതെല്ലാം മാറും
നാമൊഴികെ..
നമ്മുടെ അഹന്തയും ധിക്കാരവും ഒഴികെ..

ജീവിതം ഒരു ഓർമ്മപ്പെടുത്തലാണ്..
ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസവും
ഇനിയും ചെയ്യാതെ ബാക്കി വെച്ചിരിക്കുന്നവയുടെ
പറഞ്ഞു തീർക്കാത്ത പരിഭവങ്ങളുടെ
നല്കാതെ ഉള്ളിന്റെ ഉള്ളിൽ  ഒളിപ്പിച്ചു വെച്ചിരിക്കുന്ന
സ്നേഹത്തിന്റെ
കടം വീടാനുണ്ടല്ലോ എന്ന ഓർമ്മപ്പെടുത്തലുകൾ..

ബോധപൂർവം നാം ഓരോന്നും മറക്കുമ്പോൾ 
എല്ലാം ഒരു ഓർമപ്പെടുത്തൽ മാത്രമാണ്..

Wednesday, February 26, 2014

Life's Essential Grammar..

Whenever I speak,
People start advising me:
"Go n learn some grammar,
Learn some tenses and practice speaking
Avoid your mother tongue influence,
Or better stay away from the crowd.."

I was not born in any of the English Isles.
Neither my dad nor my mom was English.
I was not sent to a 'Mandatory English speaking' school.
I chatted with my friends in the language I knew.
We had much fun and engaged ourselves,
Reading the children's periodicals and our's stuff..

Climbed all those possible trees.
Enjoyed our childhood and
Received countless pinches,
Scoldings and thrashes from our parents.
Cried hiding behind the wardrobes
But still we were happy..

Now this loneliness hurts..
No ears to listen our agonies.
Then we dint had money to buy our sweets n toys.
Now our purses are full, but heart empty.
Trees have grown n its branches high
Unable to climb and health weak..

Spring is in the air,
But we crossed that shore,
Boarded the boat of agony..
Winter is waiting for us.
That chill is somewhere near.
We lost our hearts which smiled..

My friend.. We are still not late..
Come.. Let's row this boat and cross this Fall.
Tide is low and our moon is high..
The world is sleeping, now is the time..
Spring is in the air..
Spring is in the air..

Friday, February 14, 2014

The Winged Chariot of Our Time..

It was Red all around..
Blood streams, corpses, children crying..
Widows searching for their lost better halves..
Mothers for their beheaded, tortured n wounded sons..
Men roaring on their fellow mates and spreading the fire of hatred.
There was darkness around.
Faces were swollen.
Time unknown.
Stomachs murmuring hunger.
There was pain.
There was agony.
There was everything, but no Hope..
There was fury.
There was rage.
There was anger, but nor courage to Forgive neither Love..

They wore White but preached wrath.
They were everywhere and were masked.
They were men, but they weren't.
They were women. but they weren't.
They were mean than a transgender.
They ignited innocent minds,
Urged them to fight,
They gave color to each thought.
Colors of Green Crescent, of Saffron Tridents and sometimes White Crosses..
They fed their passion,
Controlled their brains,
And ate up their hearts..
They sacked their emotions,
They tied their eyes and trained them,
Even to plunge those breasts which fed them not milk but life n blood..

There wasn't light.
Eyes were blacked out,
Mouths shut,
Only dynamite and blood smelt in the air.
Schools which taught them how to read,
Sheltered their gaped and wounded living souls.
When dried loaves of bread was served,
They had no enmity left in them to fight for.
Children played.
Women smiled at each other.
They shared their agony of the rising onion price.
They thought of how to celebrate the up coming Harvest fest,
Nothing was left with them to sow and reap,
Than some seeds of expectation and aspiration..
Because life do fight back even through the hardest of untrodden ways..

Wednesday, June 20, 2012

ആണ്‍ മയില്‍പീലിയുടെ ചിന്തകള്‍ 

മഴ മാഞ്ഞ ആകാശത്തിന്റെ നീല തുണ്ടിലോരെണ്ണം ഒരിക്കല്‍ അടര്‍ന്നു വീണു 
പച്ചിലച്ചാര്‍ത്തിന്റെ അറ്റത്തു നിന്നും ഒരു ചില്ല കാറ്റില്‍ ഒടിഞ്ഞു വീണു 
ആകെ ചടച്ചു എല്ലും തോലുമായി മാറിയ ഞാന്‍ അത് രണ്ടും എടുത്തു ദേഹമാകെ പൂശി
അടുത്ത് കണ്ട കാ‍ന്താരി മുളകിന്റെ അരികള്‍ കൊത്തി തിന്നു
മഴക്കാറു വന്നു മാനത്തു തുള്ളിക്കളിച്ചപ്പോള്‍ 
അവയ്ക്കൊപ്പം മണ്ണില്‍ ഞാനും നൃത്തം വച്ചു
തലയുയര്‍ത്തി, എന്റെ സൗന്ദര്യം കണ്ടു പിന്നാലെ വന്ന പിടകളെ നോക്കി 
കണ്ണിറുക്കി തെല്ലു ഗമയോടെ അഹങ്കാരത്തോടെ ഞാന്‍ നടന്നു.

ഇന്ന് ഞാന്‍ ശ്വാസം വിടാനും ആകാശം കാണാനും കൊതിക്കുന്നു
ആണ്‍മയില്‍പീലി പ്രസവിക്കില്ലെന്നു ഞാന്‍ എങ്ങനെ ഈ കുഞ്ഞിനെ പറഞ്ഞു മനസ്സിലാക്കും?
അവളുടെ നേര്‍ത്ത മലയാളം പുസ്തകത്തില്‍ ബഷീറിന്റെ പാത്തുമ്മയുടെ ആടിന്റെ പാലും 
'ഉതുപ്പാന്റെ കിണ'റ്റിലെ വെള്ളവും
മാധവിക്കുട്ടിയുടെ 'നീര്‍മാതളത്തിന്റെ' തണലും പറ്റി 
മലയാറ്റൂരിന്റെ 'വേരുകള്‍' ഇല്‍ തട്ടി തടഞ്ഞു കിടക്കുന്നു..
ഇവിടെ എനിക്ക് സുഖമാണ് പ്രിയേ.. 
നീ ഈ സമയം കൊണ്ട് എന്നെ കാണാഞ്ഞു വേറെ ആരെയെങ്കിലും വരിചിട്ടുണ്ടാകുമെന്നു കരുതുന്നു..
കാഴ്ചയ്ക്കപ്പുറം സ്നേഹത്തിനു ആയുസ്സില്ലെന്ന് ഒരിക്കല്‍ ആരോ പറഞ്ഞത് ഞാന്‍ ഓര്‍ത്തു പോകുന്നു..
സ്നേഹം ഒരിക്കലും ഒരു അന്ധത അല്ലെന്നും..

Tuesday, February 17, 2009

അമൃതം ഗമയ: ...

ഒരു മഴയുടെ മര്‍മരം കൊതിച്ചു തളര്‍ന്നുറങ്ങിയ രാവുകളും
ഒരു പുഴയുടെ മടിയില്‍ തലചായ്ച്ച് കുളിര്‍ത്തു മുങ്ങിനിവരാന്‍ കൊതിച്ച പകലുകളും
വസന്തത്തിന്റെ തലോടല്‍ അറിഞ്ഞു മയങ്ങാന്‍ മോഹിച്ച സന്ധ്യകളും ഒടുവില്‍ അഗ്നിയുടെ ചൂടില്‍ ലയിച്ചു പാപമുക്തയാവാന്‍ തുടിച്ച
ഒരു മനസ്സും മാത്രമാണിന്ന് എനിക്ക് സ്വന്തം

അകലും തോറും വീണ്ടും വീണ്ടും എന്നിലെക്കടുക്കുന്ന
മോഹിപ്പിച്ചു വീണ്ടും അകലെ മറയുന്ന
കാലത്തിന്റെ കൂത്തമ്പലത്തില്‍ തുള്ളി കളിക്കുന്ന
ഒരു പാവം പച്ചകുതിരയായി ജീവിതം
ഒരു ചോദ്യചിന്നതിന്റെ ഭാവം പൂണ്ടുനില്ക്കുന്നത് കണ്ടു എല്ലാവരും ചിരിക്കുന്നു..

ഞാന്‍ അശോകവനിയിലെ സീതയല്ല..
രാമന്റെ മാറിലെ ചൂടു ഞാന്‍ അറിയുന്നില്ല,
ലക്ഷ്മണന്റെ കരുതലോ ദയയോ ഇല്ല..
ഉള്ളത് ചുറ്റിലും രാവണന്മാര്‍ മാത്രം..
ദംഷ്ട്രകള്‍ നീട്ടി എന്റെ സ്ത്രീത്വം കാര്‍ന്നു തിന്നാന്‍ വെമ്പല്‍ കൊള്ളുന്ന അസുരന്മാര്‍ മാത്രം..

ഞാന്‍ കണ്വാശ്രമത്തിലെ ശകുന്തളയല്ല..
എനിക്കായി ഒരു മുദ്രമോതിരം തരാന്‍ ഒരു ദുഷ്യന്ത മഹാരാജവുമില്ല..
ഉള്ളത് വെറും നിഴലുകള്‍ മാത്രം..
അസ്ഥിത്വമില്ലാത്ത, വെളിച്ചത്തിനപ്പുരം നിലനില്‍പ്പില്ലാത്ത കറുത്ത നിഴലുകള്‍ മാത്രം..

ഞാന്‍ ഭൈമ പുത്രിയായ ദമയന്തിയല്ല ..
എനിക്കായി ഹംസദൂതയക്കാന്‍ നളനുമില്ല..
ഉള്ളതെല്ലാം നളന്റെ അപരന്മാര്‍ മാത്രം..
സ്നേഹം നൈമിഷികമായ ഒരു വിനോദമായി കാണുന്ന കുറേ നളന്മാര്‍..

അമ്പാടിയിലെ രാധയാണോ ഞാന്‍..?
പക്ഷെ എനിക്കായി സ്നേഹത്തിന്റെ അമൃത്‌ പകരുന്ന,
എന്റെ സ്നേഹവും സ്വപ്നങ്ങളും കവര്‍ന്നെടുത്ത കണ്ണനില്ല..
ഉള്ളത് ഒരു രാധ മാത്രം..
സ്നേഹം സത്യമാണെന്ന് വിശ്വസിക്കുന്ന അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു രാധ മാത്രം..
എന്റെ കണ്ണന്‍ പക്ഷെ എന്നെ കാണുന്നില്ല ..

അറിയാത്ത ഒരു നിര്‍വികാരത എന്റെ കണ്ണുകളെ വെളിച്ചത്തില്‍ നിന്നു
മറച്ചു നിര്ത്തുന്നു..
പരസ്പരം അറിയാത്ത ഒരു സന്കല്പത്തിനെ തേടി നടന്ന ഒരു നൈമിഷിക യാത്രയിലായിരുന്നു
എന്റെയും നിങ്ങളുടെയും ജീവിതം എന്ന് തിരിച്ചരിയുന്നിടത്
ജീവന്റെ അവസാന ശ്വാസം ദേഹം വിട്ടു പുറത്തു പോകയോ..?

എഴുതുവാന്‍ ഇനിയും എത്രയോ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ..
വേദനകള്‍ അവശേഷിപ്പിച്ചു ..
ചാലിച്ച് വെച്ച എത്രയോ നിറക്കൂട്ടുകളും ബാക്കിയാക്കി
ശാശ്വതമായ സ്നേഹം തേടി അനന്ത വിഹായിസ്സിലെ നീര്മാതള ചോട്ടിലേക്ക് പാറിപറന്നു പോയ ആമിക്ക് സമര്‍പ്പിക്കുന്നു ..
എന്റെ നഷ്ടസ്വപ്നങ്ങളുടെ ഒരു തിരിനാളം..

സ്നേഹപൂര്‍വം..

Wednesday, December 17, 2008

കാലം വരയ്ക്കാന്‍ മടിക്കുന്നത്...

ചക്രവാളത്തിനപ്പുറം കാലം മറഞ്ഞു നില്ക്കുന്ന കാഴ്ച
ഇടയ്ക്കിടെ മിന്നല്‍ പിണറുകള്‍ കാട്ടി ചിരിച്ചും
ഇടിമുഴക്കം നല്കി പേടിപ്പിച്ചും കണ്ണിറുക്കി കാണിക്കുന്ന മഴമേഘങ്ങള്‍
അഗ്നികുംഭം മടിയില്‍ ഒളിപ്പിച്ചു ചിരിക്കുന്ന ഭൂമി
സംഹരിക്കാന്‍ കാത്തു നില്ക്കുന്ന കൊടുംകാറ്റിനെ ഉള്ളിലൊതുക്കി നില്ക്കുന്ന കടല്‍...
എന്നെ നോക്കി ചിരിക്കുമ്പോഴും ഉള്ളില്‍ കൊഞ്ഞനം കാട്ടുന്ന മുഖങ്ങള്‍...

കണ്ണുകള്‍ക്ക്‌ മീതെ ഞാന്‍ ഒരു പര്‍ദ അണിയുകയാണ്
കാഴ്ചകള്‍ ആരോചകമാവുമ്പോഴും
കണ്ണുകള്‍ എന്നെ ചതിക്കാന്‍ തുടങ്ങുമ്പോഴും
ഇതിനെക്കാള്‍ നല്ല വേറെ എന്തുണ്ട് വഴി???
കാണുന്നതിനെ മാത്രം വിശ്വസിക്കാന്‍ പഠിപ്പിച്ച തത്വ ശാസ്ത്രത്തെ ഞാന്‍ ധിക്കരിക്കുന്നു
അതുകൊണ്ട് മാത്രം ഞാന്‍ എല്ലാവര്ക്കും മുന്‍പില്‍ ഒരു അഹങ്കാരിയായി പോയി...

പിന്നെ സ്വന്തമായി എന്തും കേള്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ചെവി..
എന്ത് പറഞ്ഞാലും കേള്‍ക്കുന്ന പാവം ചെവി പക്ഷെ നാവിന്റെ ആയുധ്മാവുമ്പോള്‍
വീണ്ടും എനിക്ക് വിശേഷണങ്ങള്‍ ഏറുന്നു
ഞാന്‍ എന്റെ ദുഷിച്ച നാവിന്റെ കാവലാളായി പോയി
പറയുന്നതിനെ ചിന്തിക്കാതെ കാതിനെ മാത്രം കേട്ടു..
കണ്ണിനെ മാത്രം കണ്ടു...
ജീവിതം എന്നെ നോക്കി വീണ്ടും കൊഞ്ഞനം കാട്ടി...

കൈകുടന്നയിലെ ജലം പോലെ വാര്‍ന്നു പോകുന്ന പ്രായവും കാലവും
അതിന്റെ രഥം ഉരുളുന്ന വീഥിയും എന്നെ ഭയപ്പെടുത്തി
രാവുകളെ ഞാന്‍ കാത്തിരുന്നു
പകലുകളെ ഭയന്നു
എന്റെ രൂപവും അഹന്കാരിയും ധിക്കരിയുമായ എന്റെ മനസ്സും
ആരും കാണാതിരിക്കാന്‍ ഞാന്‍ എനിക്ക് ചുറ്റും ഒരു കൂട് തീര്‍ത്തു...

ഇന്നു നിന്റെ സാമീപ്യം പോലും എനിക്ക് വേദനയാണ്
ആ വേദന എന്നെ കാര്‍ന്നുതിന്നുന്നത്‌ ഞാന്‍ അറിയുന്നു...
നിന്നെ മറക്കുമ്പോഴും നീ നിന്റെ നീരാളിക്കൈകള്‍ കൊണ്ട് എന്നെ ഞെരുക്കുകയാണോ??? നിന്നില്‍നിന്നോടിഅകലുമ്പോഴും എന്നെ നീ നിന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തുന്നുവോ???

എന്റെ സ്വപ്നങ്ങള്‍ക്ക് പീതവര്‍ണ്ണം ചാര്‍ത്തി,
എന്റെ കാലുകളില്‍ ചിലങ്ക ചാര്‍ത്തി,
എന്റെ മുടിയില്‍ പൂവ് ചൂടിച്ച്,
എന്നെ തരളിതയാക്കിയ നിന്റെ സ്നേഹം ഇന്നെവിടെ...??
ഇന്നു എത്രയോ വേദനകള്‍ക്കു ശേഷം എന്റെ കൈകള്‍ കൊണ്ട്
കാലം വരയ്ക്കുവാന്‍ വെമ്പുന്നത് നിന്റെ ചിത്രമോ???
ഒരിക്കലും പൂര്‍ത്തിയാവാത്ത നിന്റെ മാത്രം ചിത്രമോ???

Tuesday, November 4, 2008

ജലമര്മരം...ഇനി എത്രനാള്‍...???

ഓര്‍മചെപ്പില്‍ നമ്മള്‍ എന്നും സൂക്ഷിക്കുന്ന ഒരു മയില്പീലിയാണ് ഭാരതപ്പുഴ...
നമ്മുടെ സ്വകാര്യ അഹങ്കാരം...
അമ്മയുടെ മടിയില്‍ തല ചായിക്കുമ്പോള്‍ കിട്ടുന്ന സുഖമാണ്
ഭാരതപ്പുഴയുടെ തലോടല്‍...
ആ ദിവ്യ സ്പന്ദനം സ്വപ്നം കണ്ടുറങ്ങിയ പകലുകള്‍ ഉണ്ടെനിക്ക് പറയാന്‍...
മടുപ്പിക്കുന്ന സാഹിത്യ ക്ലാസ്സുകളില്‍
പുഴയുടെ സ്പന്ദനം, അതിന്റെ നനുത്ത മണല്‍ വിരിച്ച തീരങ്ങള്‍
ഇവയൊക്കെ ആയിരുന്നു എന്റെ ആവേശങ്ങള്‍...
എം ടി യുടെ കഥകളില്‍ ഞാന്‍ വായിച്ചു അനുഭവിച്ച
പി യുടെ കവിതകളില്‍ നിറഞ്ഞു നിന്ന നാട്ടിന്‍പുറത്തുകാരിയായ സുന്ദരി...
ഓര്‍മകളുടെ അദൃശ്യമായ തീരങ്ങളില്‍ എവിടെയോ
പുഴയിലെ തണുത്ത വെള്ളത്തില്‍ എന്റെ കാല് നനയ്ക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു...
അതിന്റെ സുഖത്തില്‍ മയങ്ങിയപ്പോള്‍
ഒരു തൂവല് പോലെ ഒഴുക്കിനൊപ്പം ഞാന്‍ ഒഴുകുന്നത്‌ കണ്ടു പൊട്ടിച്ചിരിച്ചു...
എന്നും പതിനാരുകാരിയാണ് എന്റെ മനസ്സിലെ പുഴ
എന്നാല്‍ നേരില്‍ ഞാന്‍ കണ്ടതോ വെറും ഒരു മണല്‍ക്കാട്...
വിരിമാറിലൂടെ ചാല് പോലെ ഒരല്പം 'ജലം'
നഗ്നയായ പുഴ നാണം മറയ്ക്കാന്‍ ഒരല്പം ജലത്തിനായ്‌ കേഴുന്ന കാഴ്ച...
പുഴയെ കാണാന്‍ കൊതിച്ചു നിന്ന എനിക്ക്
ഒരിക്കല്‍ കൂടി നോക്കാന്‍ മടിതോന്നി... ഒപ്പം വേദനയും

പിന്നീട് ഒരു ഋതുവിനും ഒരു വേനലിനും ശേഷം
പറയാതെ വന്ന തുലാമഴയില്‍ നിലാവിന്റെ വെള്ളിവെളിച്ചത്തില്‍
ഞാന്‍ കാണുമ്പൊള്‍നിറയൌവനം തുളുമ്പി പുഴ ചിരിക്കുന്ന കുളിര്പിക്കുന്നകാഴ്ച..
അത് കണ്ടപ്പോള്‍ തന്നെ ഉള്ളു തണുത്തു...
അതില്‍ മുങ്ങി നിവര്‍ന്ന പോലെ ഒരു കുളിര്...
എത്ര കണ്ടാലും കൊതി തീരാത്ത പോലെ...
കൊതിപ്പിക്കുന്ന ഒരു ചന്ദം ഉള്ളില്‍ നിറച്ചു ചിരിച്ചു പുഴ ഒഴുകുന്നു...

കണ്ണിനും മനസ്സിനും വാരിക്കോരി ഉല്‍സവ ക്കാഴ്ച കൊടുക്കുന്ന നിന്നോട് പറയാന്‍ ഇത്രമാത്രം...
"take care of yourself..."